23-08-2022
ദില്ലിയിൽ നമ്മളന്നൊരുമിച്ചു കൂടി
ഗായത്രിയെന്നൊരു സംഘമുണ്ടാക്കി
വിരമിച്ചവർ നമ്മൾ മലയാളനാട്ടിൽ
ഗായത്രിക്കൂട്ടായ്മ നട്ടു വളർത്തി.
ഗായത്രി മന്ത്രത്തെയുരുവിട്ടു നമ്മൾ
സ്നേഹസൗഹാർദ്ദത്തെ നീളെപ്പരത്താം
ഒരു ജന്മമാകവേ ദില്ലിയിൽ തീർത്തൂ
ഇനിയുള്ള ജീവിതം മലയാളമണ്ണിൽ.
ഗായത്രിക്കൂട്ടായ്മയെന്നും വിളങ്ങും
നമ്മിലെ സ്നേഹത്തെ വീണ്ടും വളർത്തും
സൗഖ്യദുഃഖങ്ങളെ വീതിച്ചെടുക്കാം
സൗഭാഗ്യമെന്നുമേ നമ്മുടേതാക്കാം.
കാടുകൾ, മേടുകൾ, തോടുകളെപ്പോൽ
ഹരിതാഭയാർന്നൊരു മാമലക്കൂട്ടം,
നദികൾ, കിളികൾ, കുളുർകാറ്റുമെല്ലാം
കൈയാട്ടി മാടി വിളിക്കുന്നു നമ്മെ.
ഭൂദേവി കൈവച്ചനുഗ്രഹം നൽകി
ദൈവത്തിൻ സ്വന്തമാം നാട്ടിൻ ശിരസ്സിൽ
മലയാളമണ്ണിൻറെ ഗന്ധം ശ്വസിക്കാം
മലയാളനാടിനെ പുൽകിയുറങ്ങാം
ഗായത്രിക്കൂട്ടായ്മ പൂത്തു തളിർക്കാൻ
ഈശ്വരനെന്നുമനുഗ്രഹിക്കട്ടെ!
ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ
ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!
ഗായത്രിക്കൂട്ടായ്മയെന്നെന്നും വാഴാൻ
ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!
ഈശ്വരൻ നമ്മെയനുഗ്രഹിക്കട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ